Posted By user Posted On

court വ്യാജ കമ്പനിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്; യുവാക്കൾക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി

യുഎഇ; രാജ്യത്തിന് പുറത്ത് ഒരു റിയൽ എസ്റ്റേറ്റ് പ്രോജക്റ്റിൽ നിക്ഷേപിക്കാൻ അവസരം വാഗ്ദാനം court ചെയ്ത് നിക്ഷേപകനെ കബളിപ്പിച്ച രണ്ട് അറബ് യുവാക്കൾക്ക് ശിക്ഷ വിധിച്ച് കോടതി. ദുബായിലെ മിസ്‌ഡിമെനർ കോടതി ഇവർക്ക് ഒരു മാസത്തെ തടവ് ശിക്ഷ വിധിക്കുകയും നിക്ഷേപകനിൽ നിന്ന് തട്ടിയെടുത്ത 422,000 ദിർഹം തിരികെ നൽകാൻ ഉത്തരവിടുകയും ചെയ്തു. ഈ വിധി അപ്പീൽ കോടതി ശരിവയ്ക്കുകയായിരുന്നു. പോലീസ് രേഖകൾ പ്രകാരം, രാജ്യത്തിന് പുറത്തുള്ള ഒരു പ്രോജക്റ്റിനായി ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പർ തന്നെ വഞ്ചിച്ചതായി ഒരു നിക്ഷേപകനാണ് പരാതി നൽകിയത്. വസ്തു വാങ്ങുന്നതിനായി റിയൽ എസ്റ്റേറ്റ് കമ്പനിയുടെ മാനേജർമാരാണെന്ന് അവകാശപ്പെട്ട രണ്ട് പ്രതികളുമായി താൻ ബന്ധപ്പെട്ടതായി അദ്ദേഹം പറഞ്ഞു. തുർക്കിയിൽ ഒരു വസ്തു വാങ്ങാൻ അവർ നിർദ്ദേശിച്ചതിനെ തുടർന്ന് താൻ അത് അദ്ദേഹം സമ്മതിച്ചെന്നും പരാതിക്കാരൻ വ്യക്തമാക്കി. പണം നൽകിയെങ്കിലും വസ്തു ലഭിക്കാതായതോടെ സംശയം തോന്നിയ പരാതിക്കാരൻ പൊലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിൽ കമ്പനി വ്യാജമാണെന്ന് കണ്ടെത്തി. യു.എ.ഇ.യിൽ ഉടനീളം ഓഫീസുകൾ സ്ഥാപിക്കുകയും രാജ്യത്തിന് പുറത്ത് സാങ്കൽപ്പിക പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗമായി നിരവധി പത്രങ്ങളിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തതായും പൊലീസ് കണ്ടെത്തി. വ്യാജ കമ്പനി വഴി 600 ഓളം നിക്ഷേപകരെ കബളിപ്പിച്ച് 300 മില്യൺ ദിർഹം കബളിപ്പിക്കാൻ പ്രതികൾക്ക് കഴിഞ്ഞെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *