Posted By user Posted On

mahzooz ae മഹ്സൂസ് ഒന്നാം സമ്മാനത്തിന് വീണ്ടും വിജയി എത്തി, നേടിയത് 20,000,000 ദിർഹം; സ്വർണ സമ്മാനങ്ങൾ വേറെയും

മഹ്‌സൂസ്, 2023 ഏപ്രിൽ 15ന് നടന്ന തങ്ങളുടെ 124-ാമത് നറുക്കെടുപ്പിൽ ഒരു മൾട്ടി മില്യനയറെക്കൂടി തെരഞ്ഞെടുത്തു mahzooz ae. 2023ൽ മഹ്‍സൂസ് പ്രഖ്യാപിച്ച പുതിയ സമ്മാന ഘടന പ്രകാരം ആദ്യമായി ഒന്നാം സമ്മാനം നേടുന്നയാൾ എന്ന പ്രത്യേകത കൂടി ഇത്തവണത്തെ വിജയിക്കുണ്ട്. 20 ദശലക്ഷം ദിർഹം ആണ് വിജയി സ്വന്തമാക്കിയത്. ഇത്തവണ നറുക്കെടുത്ത അഞ്ച് സംഖ്യകളായ 5, 10, 41, 46, 49 എന്നിവ യോജിച്ചുവന്ന ഭാഗ്യവാന് മൾട്ടി മില്യനയറായത്. നറുക്കെടുത്ത അഞ്ച് സംഖ്യകളിൽ നാലെണ്ണം യോജിച്ചുവന്ന 19 വിജയികൾക്ക് രണ്ടാം സമ്മാനം ലഭിച്ചു. ഇവർ 200,000 ദിർഹത്തിന്റെ രണ്ടാം സമ്മാനം പങ്കുവച്ചപ്പോൾ ഓരോരുത്തർക്ക് 10,526 ദിർഹം വീതം ലഭിച്ചു. 250 ദിർഹം വീതം നേടിയ 757 വിജയികൾക്ക് മൂന്നാം സമ്മാനം ലഭിച്ചു. എല്ലാ ആഴ്‌ചയിലെയും പോലെ, ഒരു റാഫിൾ നറുക്കെടുപ്പ് വിജയിയെയും തെരഞ്ഞെടുത്തു. ഫിലിപ്പീൻസിൽ നിന്നുള്ള ഷെർലൺ അണ് ഇതിലൂടെ 1 ദശലക്ഷം ദിർഹം നേടിയത്. ഇന്നലെ രാത്രി നടന്ന നറുക്കെടുപ്പിന്റെ ഫലമായി പങ്കെടുത്ത 778 പേർക്ക് 21,389,250 ദിർഹം സമ്മാനത്തുകയായി ലഭിച്ചു. റമദാൻ ഗോൾഡ് പ്രൊമോഷന്റെ നാലാമത്തെ വിജയിയായി അബൂബക്കർ 400 ഗ്രാം സ്വർണ്ണ നാണയങ്ങൾ സ്വന്തമാക്കി.ഇതിനകം തന്നെ ഉദാരമായ പ്രതിവാര സമ്മാനങ്ങൾക്ക് പുറമേ, പങ്കെടുക്കുന്നവർക്ക് വിശുദ്ധ റമദാൻ മാസത്തിൽ ഉടനീളം വ്യത്യസ്ത സ്വർണ്ണ സമ്മാനങ്ങൾ പ്രതീക്ഷിക്കാം. പങ്കെടുക്കുന്ന ഭാഗ്യശാലിക്ക് അടുത്തയാഴ്ച ഒരു കിലോ സ്വർണം നേടാനുള്ള അവസരം ലഭിക്കും. സമ്മാനങ്ങൾ കൂടുതൽ ആകർഷകമായി മാറുമ്പോഴും നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള നിബന്ധനകൾ പഴയപടി തന്നെ തുടരും. എന്നാൽ ശനിയാഴ്ച രാത്രി ഒൻപത് മണിക്ക് നടക്കുന്ന തത്സമയ നറുക്കെടുപ്പുകളിലൂടെ മാത്രമായിരിക്കും സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരമുള്ളത്. 35 ദിർഹം മാത്രം മുടക്കി മഹ്‍സൂസിന്റെ ബോട്ടിൽഡ് വാട്ടർ വാങ്ങുന്നവർക്ക്, 20,000,000 ദിർഹത്തിന്റെ ഒന്നാം സമ്മാനം നൽകുന്ന ഗ്രാന്റ് ഡ്രോയും എല്ലാ ആഴ്ചയിലും ഒരാൾക്ക് 1,000,000 ദിർഹം വീതം നൽകുന്ന പുതിയ റാഫിൾ ഡ്രോയും ഉൾപ്പെടുന്ന നറുക്കെടുപ്പുകളിൽ പങ്കെടുക്കാൻ സാധിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *