Posted By user Posted On

സ്പോൺസറെ പറ്റിച്ച് 27 കോടിയിലേറെ രൂപയുമായി പ്രവാസി മലയാളി മുങ്ങിയതായി പരാതി

സൗദി പൗരനെ പറ്റിച്ച് മലയാളി 27 കോടിയിലേറെ രൂപയുമായി മുങ്ങിയതായി പരാതി. മലപ്പുറം സ്വദേശി ശമീലിനെതിരെ ഇബ്രാഹിം ഒഥൈബി എന്ന സൗദി പൗരനാണ് ആരോപണം ഉന്നയിച്ചത്. കേസിൽ സൗദി പൗരന് അനുകൂലമായി കോടതി വിധിയുണ്ടെങ്കിലും പ്രതി രാജ്യത്ത് ഇല്ലാത്തതിനാൽ നടപടി സ്വീകരിക്കാൻ സാധിച്ചിട്ടില്ല.മലപ്പുറം ജില്ലയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്ത് പള്ളിക്കൽ ബസാർ സ്വദേശി പുതിയകത്ത് ഷമീലിനെതിരെയാണ് സൗദി പൗരൻറെ പരാതി. തന്നിൽ നിന്നു വാങ്ങിയ 1,25,43,400 സൗദി റിയാൽ, അഥവാ ഇരുപത്തിയെഴേ മുക്കാൽ കോടിയോളം രൂപ തിരിച്ചു തരാതെ ശമീൽ സൗദിയിൽ നിന്ന് മുങ്ങിയതായി ഇബ്രാഹിം മുഹമ്മദ് അൽ ഒത്തയ്ബി ജിദ്ദയിൽ പറഞ്ഞു. സൗദിയിൽ ശമീൽ നടത്തി വന്നിരുന്ന ബിസിനസിൽ പങ്കാളിത്തം നൽകാമെന്ന വ്യവസ്ഥയിലായിരുന്നു പണം വാങ്ങിയത്. കേസിൽ ഇബ്രാഹിമിന് അനുകൂലമായി സൗദി കോടതിയുടെ വിധിയുണ്ടായിട്ടും ശമീൽ സൗദി വിട്ടതിനാൽ ഇതുവരെ പണം തിരിച്ചു കിട്ടിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻറെ ഓഫീസിലും, വിദേശ കാര്യ മന്ത്രാലയത്തിലും, ഇന്ത്യൻ കോൺസുലേറ്റിലുമെല്ലാം പരാതി നൽകിയിട്ടുണ്ട് എന്ന് ഇബ്രാഹിം പറഞ്ഞു.പലരെയും അകമഴിഞ്ഞു സഹായിച്ചിരുന്ന സൗദി പൗരന്, ഇപ്പോൾ മറ്റുള്ള മലയാളികളിലുള്ള വിശ്വാസം കൂടി നഷ്ടപ്പെട്ടതായി ഇബ്രാഹിം ഒഥൈബിയുടെ മലയാളി സുഹൃത്തുക്കൾ പറഞ്ഞു. സൗദിയിലെ ഓറക്സ് ഫിനാൻഷ്യൽ കമ്പനിയിൽ നിന്നു ശമീൽ എടുത്ത വായ്പയ്ക്കു ഇബ്രാഹിം ഒഥൈബി തൻറെ സ്വത്ത് ജാമ്യം നല്കിയിരുന്നു. വായ്പ്പ തിരിച്ചടക്കാത്ത സാഹചര്യത്തിൽ ഇബ്രാഹീമിൻറെ സ്വത്ത് ബാങ്ക് കണ്ടുകെട്ടി. ഈ ഇനത്തിൽ അമ്പത്തിമൂന്നര ലക്ഷത്തോളം റിയാലും, ബിസിനസ് പങ്കാളിത്തത്തിൻറെ പേര് പറഞ്ഞ് വാങ്ങിയ 72 ലക്ഷം റിയാലുമാണ് ശമീൽ നാൽകാനുള്ളത്.പണം തിരികെ കിട്ടാൻ ഇബ്രാഹിം ഒഥൈബി നാട്ടിൽ ഷമീലിന്റെ വീട്ടിൽ പോകുകയും, ദുബായിൽ വെച്ച് ശമീലിനെ നേരിട്ടു കാണുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. സൗദി പൗരന്മാരെ കബളിപ്പിക്കുകയാണ് ശമീൽ എന്നും പ്രവാസികളോടുള്ള സുഹൃദ് ബന്ധത്തെപ്പോലും ബാധിക്കുന്ന സാമ്പത്തിക തട്ടിപ്പാണ് ഇയാൾ നടത്തിയതെന്നും ഇബ്രാഹിം ഒഥൈബി ആരോപിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *