Posted By user Posted On

യുഎഇയിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവാക്കളെ തട്ടികൊണ്ടുപോയ സംഭവം; നിഗൂഢസംഘത്തിന് സ്വന്തം സായുധസേന, പണി ലഹരിക്കച്ചവടവും തട്ടിപ്പും

ഉയര്‍ന്ന ശമ്പളമുളള ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവാക്കളെ തട്ടികൊണ്ടുപോയി. മികച്ച ജോലി വാഗ്ദാനം ചെയ്ത് തായ്ലന്‍ഡില്‍ എത്തിച്ച് ആണ് മലപ്പുറത്തുകാരായ യുവാക്കളെ തട്ടിക്കൊണ്ടുപോയത്. ഈ സംഘത്തിന് മലയാളി ബന്ധമുണ്ടെന്ന് സംശയം. ഉയര്‍ന്ന ശമ്പളമുളള ജോലി ഉറപ്പിച്ചാണ് വളളിക്കാപ്പറ്റയിലെ കൂട്ടീരി ശുഹൈബും കൂരിമണ്ണില്‍ പുളിക്കാമത്ത് സഫീറും ഈ മാസം 21ന് തായ്ലന്‍ഡിലെത്തിയത്. കേരളത്തില്‍ നിന്നുളള യുവാക്കളെ ഓണ്‍ലൈന്‍ അഭിമുഖം വഴി തായ്ലന്‍ഡില്‍ എത്തിക്കുന്നതിന് പിന്നില്‍ ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളി റാക്കറ്റുണ്ടെന്നാണ് സംശയം. മലപ്പുറം വളളിക്കാപ്പറ്റയില്‍ നിന്ന് ചതിയില്‍പ്പെട്ടെത്തിയ രണ്ടു ചെറുപ്പക്കാരും പാവപ്പെട്ട വീടുകളില്‍ നിന്നുളളവരാണ്.

കൃത്യമായ ആസൂത്രണത്തോടെ തായ്ലന്‍ഡ് വഴി മ്യാന്‍മാറില്‍ എത്തിച്ചാണ് നിഗൂഢസംഘത്തിന്റെ തടവില്‍ പാര്‍പ്പിച്ചത്. ലഹരിക്കച്ചവടത്തിനൊപ്പം ഹാക്കിങ്ങിലൂടെയും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം സമ്പാദിക്കുകയാണിവിടെ. കെണിയില്‍പ്പെടുന്ന യുവാക്കളെ ഈ ജോലിയുടെ ഭാഗമാക്കുകയാണിവിടെ.
ഇരുവരേയും രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രി വി. മുരളീധനും നിവേദനം നല്‍കിയിട്ടുണ്ട്. സമാന്തര സായുധസേന സംവിധാനമുളള സംഘത്തില്‍ നിന്ന് യുവാക്കളെ രക്ഷപ്പെടുത്തുക വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *